സ്വാതന്ത്ര്യദിനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച മുഖപ്രസംഗം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സംബന്ധിക്കുന്ന ഒരു വിളംബരമാണ്. മലയാള മാധ്യമരംഗം ഇനി അറിയപ്പെടുക ‘ജന്മഭൂമി’ മുഖപ്രസംഗത്തിന് മുന്‍പും, അതിനുശേഷവും എന്ന നിലയിലായിരിക്കും.
ഈ മുഖപ്രസംഗത്തെ ധീരോദാത്തമായ പ്രഖ്യാപനം എന്ന ഒറ്റവാചകത്തില്‍ ഒതുക്കേണ്ടതല്ല. ഒരുകാലത്ത് പത്രപ്രവര്‍ത്തനം സന്യാസത്തിനു തുല്യമായ മേഖലയായിരുന്നു. ഇന്ന് ആ മേഖല കൂലിപ്പടയാളികളുടെയും ചാവേറുകളുടെയും വിഹാരരംഗമാണ്. മിഷണറിമാര്‍ എന്നായിരുന്നു പത്രാധിപര്‍മാരെ വിശേഷിപ്പിച്ചിരുന്നത്. പത്രാധിപരുടെ വ്യക്തിത്വം പത്രത്താളുകളില്‍ പ്രതിഫലിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ആ കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. അതിന് ഒരു അപവാദമാണ് ‘ജന്മഭൂമി’.
കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയില്‍ ആഴ്വാഞ്ചേരി തമ്പ്രാക്കളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ”എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍.” ശങ്കുണ്ണിയുടെ വരികള്‍ കടമെടുത്ത് എഴുതട്ടെ. എല്ലാ പത്രങ്ങളും പത്രങ്ങള്‍; പത്രമെന്നാല്‍ ‘ജന്മഭൂമി’.
‘പീഡനം’ അവസാനിപ്പിച്ച ‘ജന്മഭൂമി’ക്കു അഭിനന്ദനങ്ങള്‍. മലയാള പത്രപ്രവര്‍ത്തനരംഗത്ത് ജന്മഭൂമി ഒരു ട്രെന്‍ഡ് സെറ്ററായിരിക്കുന്നു. മറ്റു പത്രങ്ങള്‍, ‘ജന്മഭൂമി’യെ പിന്തുടരും. കാരണമുണ്ട്. സര്‍ക്കുലേഷന്റെ എണ്ണമല്ല പത്രത്തെ പത്രമാക്കുന്നത്. വാര്‍ത്തകളുടെ രൂപത്തില്‍ നിലക്കടലകള്‍ എറിഞ്ഞുകൊടുക്കുമ്പോള്‍, പത്രത്തിനു ലഭിക്കുക വായനക്കാരെയല്ല, കുരങ്ങന്മാരെയാണ്. ഇതിന് അപവാദമാകട്ടെ ‘ജന്മഭൂമി’.
സി.എസ്. പരമേശ്വരന്,
പെരുമ്പാവൂര്‍
എവിടത്തെ ഗാന്ധി?
‘ജന്മഭൂമി’ പത്രാധിപ സമിതിയോടും ലേഖനമെഴുതുന്നവരോടും ഒരഭ്യര്‍ത്ഥന. ഇനിമുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പേര് സൂചിപ്പിക്കേണ്ടി വരുമ്പോള്‍ സോണിയാ ഗാന്ധി എന്നെഴുതാതിരിക്കുക. ‘സോണിയ’മതി. ‘ഗാന്ധി’ ആണോ ‘ഗണ്ഡി’ ആണോ എന്ന സംശയം അവിടെ നില്ക്കട്ടെ.
ഗാന്ധി എന്നത് ഒരു സമുദായത്തിന്റെയോ കുടുംബത്തിന്റെയോ പേര് ആയിക്കോട്ടെ. നമുക്ക് ഗാന്ധി എന്നാല്‍ മഹാത്മാഗാന്ധി ആണ്. ‘ഗാന്ധി’ എന്നത് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള യോഗ്യത ഒരളവുവരെ ഇന്ദിരയ്ക്കും രാജീവിനും സമ്മതിച്ചുകൊടുക്കാം. ഭാരതത്തോടും അതിന്റെ പൗരാണിക സംസ്കാരത്തോടും യാതൊരു ബഹുമാനവുമില്ലാത്ത, ഭാരത പൗരത്വം സ്വീകരിക്കാന്‍ വര്‍ഷങ്ങളോളം മടിച്ചുനിന്ന വിദേശ വനിതയ്ക്ക് അതിനുള്ള യോഗ്യതയില്ല.
അവര്‍ക്ക് ഔചിത്യമില്ലായിരിക്കാം. എന്നാല്‍ നമുക്കത് ഉണ്ടായേ തീരൂ.
(രാഹുലിന്റെ ജുവാനിറ്റ ഒഴിഞ്ഞുപോയത് നന്നായി. ഒരു മദാമ്മ ഗാന്ധികൂടി വന്നേനെ). മറ്റുചില വാരികകള്‍ ‘ഇന്ത്യയുടെ വധു’ എന്നൊക്കെ സോണിയയെ വിളിക്കുന്നു. ഇതൊക്കെ വായിച്ചിട്ട് നാണവും സങ്കടവും ദേഷ്യവും സഹിക്കാന്‍ പറ്റുന്നില്ല. മാനം കാക്കാന്‍ ‘ജന്മഭൂമി’ തന്നെ മുന്നിട്ടിറങ്ങണം.
പ്രമോദ്, പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: