പള്ളിപ്പുറം: ആര്‍എസ്എസ് പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു. സിപിഎം ഗുണ്ടാ സംഘങ്ങളെ സഹായിക്കുന്ന സമീപനമാണ് ചേര്‍ത്തല പോലീസിന്റേതെന്നും എംഎല്‍എ അടക്കമുള്ള ഉന്നത സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദമാണിതിനു കാരണമെന്നും ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യകാര്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് കടമ്പനാകുളങ്ങര ശാഖാ കാര്യവാഹ് ഇടവനത്തറ അമലിനെ വളഞ്ഞുവച്ച് അതിക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാനേതാവും സിപിഎം കുന്നത്തു കടവ് ബ്രാഞ്ചുസെക്രട്ടറിയുമായ അഭിലാഷിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഭിലാഷിന്റെ മുന്നില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഒഴിഞ്ഞുമാറുകയായിരുന്നു അമല്‍. കഴുത്തിനു പിന്നില്‍ അടിയേറ്റ അമലിനെ ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞാണ് എസ്ഐ കസ്റ്റഡിയിലെടുത്ത് കള്ളക്കേസ് ചുമത്തി പ്രതിയാക്കിയത്. കഴിഞ്ഞ 14ന് പള്ളിപ്പുറത്ത് വടിവാളുകളുമായി ചേര്‍ത്തല പോലീസ് പിടികൂടിയ റിമാന്‍ഡുചെയ്ത നാലുപേര്‍ സിപിഎം ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ഇവര്‍ക്കൊപ്പമുള്ള രണ്ടുപേര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇതില്‍ അഭിലാഷും ഉള്‍പ്പെട്ടിരുന്നതായി ആര്‍എസ്എസ് കുറ്റപ്പെടുത്തി. കള്ളക്കഥ പ്രചരിപ്പിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള പോലീസ് നീക്കം ഉപേക്ഷിക്കണമെന്നും നാട്ടില്‍ സമാധാന അന്തരീക്ഷം നിലനില്‍ത്തണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: