ചങ്ങനാശേരി: നിരവധി മോഷണക്കേസിലെ പ്രതിയെ ചങ്ങനാശേരി ഷോഡോ പോലീസ് പിടികൂടി. ചങ്ങനാശേരി വടക്കേക്കര കളങ്ങര വീട്ടില്‍ അനില്‍കുമാര്‍(35)ആണ് പോലീസ് പിടിയിലായത്. മൊബൈല്‍ ഫോണുകള്‍, കാര്‍സ്റ്റീരിയോ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ 20 ലധികം കേസുകള്‍ നിലവില്‍ ഉണ്ട്. കഴിഞ്ഞ 11 ന് ചങ്ങനാശേരി അനമനപ്പടിയില് ജമീലാകുമാതിയുടെ വീട്ടില്‍ നിന്നും 2500 രൂപയും മൊബൈല്‍ ഫോണും പ്രതി കവര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഷാഡോപോലീസ് നടത്തിയ അനേഷണത്തിലാണ് അനില്‍കുമാര്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഫോണ്‍ തമിഴ് നാട് സ്വദേശിയായ ഹോട്ടല്‍ ജീവനക്കരന്റ പക്കലില്‍ നിന്നും പോലീസ് കണ്ടെടുത്തു. പിന്നിട് പോലീസ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും അനില്‍ കുമാര്‍ 3000 രൂപയ്ക്ക് ഫോണ്‍ വിറ്റതാണെന്നു മനസ്സിലായത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വഷണത്തില്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനില്‍കുമാര്‍ നടത്തിയ മോഷണങ്ങള്‍ വെളിയില്‍ വരുകയായിരുന്നു.12 ന് രാത്രി 1ന് ഫാത്തിമാപുരം തായ് മഠം വീട്ടില്‍ ബിജു ഭാസ്ക്കരന്റ വീട്ടില്‍ നിന്നും മോഷണം പോയ 7000 രുപയും മൊബൈല്‍ ഫോണും, ബീഹാര്‍ സ്വദേശികളുടെ 2000 രൂപയും മൊബൈല്‍ ഫോണും, ഫാത്തിമാപുരത്ത് പ്രവീണിന്റ മൊബൈല്‍ ഫോണ്‍ എന്നിവ എടുത്തത് അനില്‍കുമാറാണെന്ന് പോലീസ് കണ്ടെത്തി.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ തിരികെ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: