കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ഇത്രയും ഹീനമായ കൊലപാതകം നടത്തിയ അന്നുതന്നെ ഇയാള്‍ ആസാമിലേക്ക് കടന്നു. പിന്നീട് ഒളിവില്‍ കഴിഞ്ഞ ഇയാളെ കാഞ്ചീപുരത്തുനിന്നാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കേരളത്തില്‍ പറയത്തക്ക വിലാസമില്ലാത്ത അമീറിന് ജാമ്യം ലഭിച്ചാല്‍ ആസാമിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. ഇത് വിചാരണയെ ബാധിക്കും. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതി പുറത്തുകടന്നാല്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി. രാജന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: