ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പ് യാഥാര്‍ത്ഥ്യമായി. സ്വാതന്ത്ര്യസമര സേനാനികളുടെയും ആശ്രിതരുടെയും പെന്ഷന് കേന്ദ്രആഭ്യന്തരമന്ത്രാലയം 5,000 രൂപ വര്‍ദ്ധിപ്പിച്ചു. ആന്തമാന്‍ നിക്കോബാര്‍ ജയിലില്‍ തടവുകാരായിരുന്നവര്‍, തടവിലിരിക്കെ മരിച്ചവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കുള്ള പ്രതിമാസ പെന്ഷന് 24,775 രൂപയില്‍ നിന്നും 30,000 രൂപയാക്കി.
രാജ്യത്തിന് പുറത്ത് തടവ് ശിക്ഷ അനുഭവിച്ചവരും തടവിലിരിക്കെ മരണമടഞ്ഞവരുടെ ഭാര്യമാര്‍ക്കും നല്‍കിയിരുന്ന 23,085 രൂപ 28,000 ആയും ഉയര്‍ത്തി. ഇന്ത്യന്‍ നാഷണല്‍ ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അവരില്‍ മരണമടഞ്ഞവരുടെ ഭാര്യക്കോ ഭര്‍ത്താവിനോ ലഭിക്കുന്ന പെന്ഷന് 21395 രൂപയില്‍ നിന്നും 26000 രൂപയാക്കി.
സമരസേനാനികളുടെ അവിവാഹിതരും തൊഴില്‍ രഹിതരുമായ മൂന്ന് പെണ്മക്കള്ക്കും മരണപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളുടെ മാതാപിതാക്കള്‍ക്കുമുള്ള പെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 37,000ത്തിലധികമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഇത് ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: