കൊച്ചി: കമ്മ്യൂണിസ്റ്റ് ആചാര്യന് പി.കൃഷ്ണപിള്ള ദിനത്തില്‍ തന്നെ, സിപിഎം ശക്തികേന്ദ്രത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് തിരിച്ചടിയായി. സംസ്ഥാന നേതാക്കളുടെ താക്കീത് വക വെയ്ക്കാതെയാണ് ഇന്നലെ തൃക്കാക്കരയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നത്. ഇവരില്‍ ഇളംതലമുറക്കാരി തൊട്ട് തലമുതിര്‍ന്ന പ്രവര്‍ത്തകര്‍ വരെയുണ്ട്.
ബാലസംഘം മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കീര്ത്തിഗോപി, മുതിര്‍ന്ന നേതാക്കളായ ജയദേവന്, മോഹനന് എന്നിവര്‍ പാര്ട്ടിവിട്ടവരില്പ്പെടും. ലയന സമ്മേളനം ഒഴിവാക്കണമെന്ന സിപിഎം ആവശ്യം തള്ളി സിപിഐ ഇവരെ വരവേല്‍ക്കാന്‍ കാക്കനാട്ട് സമ്മേളനം സംഘടിപ്പിച്ചു. ഉദയംപേരൂരില്‍ തുടങ്ങിയ കൂട്ടരാജിയുടെ തുടര്‍ച്ചയാണ് തൃക്കാക്കരയില്‍.
സിപിഎം ശക്തിദുര്‍ഗമെന്ന് അവകാശപ്പെട്ടിരുന്ന പെരുമ്പാവൂര്‍ കണ്ടന്തറയില് വെങ്ങോല ലോക്കല്‍ കമ്മറ്റി മെമ്പര്‍ മാഹിന്‍കുട്ടിയുടെ നേതൃത്വത്തില്‍ 50 ലേറെപ്പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. മുടക്കുഴ തുരുത്തിയില്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍ ഗോപിയുടെ നേതൃത്വത്തിലും ആലുവ ശ്രീമൂലനഗരം, കാലടി മേഖലകളില്‍ മൂന്നോറോളം സിപിഎം പ്രവര്‍ത്തകരും സിപിഐയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
ഇതിനായി സിപിഐ നേതൃത്വവുമായി രണ്ട് വട്ടം ചര്‍ച്ച കഴിഞ്ഞു. പള്ളുരുത്തി, ആമ്പല്ലൂര്‍, തിരുവാങ്കുളം, നേര്യമംഗലം, എളങ്കുന്നപ്പുഴ, കവളങ്ങാട് മുളന്തുരുത്തി, എടക്കാട്ടുവയല്‍ പറവൂര്‍ മേഖലയില്‍ നിന്ന് നിരവധി പേര് സിപിഎം വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി വിട്ടവരില്‍ ഭൂരിഭാഗവും വിഎസ് അനുകൂലികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: