പാലക്കാട്: സേലത്ത് മുത്തൂറ്റ് മിനി ഫിനാന്‍സിന്റെ ശാഖയില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മറ്റൊരു ശാഖയിലെ മാനേജര്‍ റിമാന്റില്‍. സേലം ആത്തൂര്‍ ഗംഗവള്ളി ശാഖയില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണവും 1.63 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പുത്രകൗണ്ടന്പാളയം ശാഖയിലെ മാനേജര്‍ ആത്തൂര്‍ സ്വാമിനാഥപുരം സ്വദേശി മരുതമണി(23)യെയാണ് റിമാന്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു 751 പവന് സ്വര്‍ണവും 53,000 രൂപയും കണ്ടെടുത്തു.
ആഗസ്റ്റ് 15നായിരുന്നു കവര്‍ച്ച.
വിരലടയാളം അടിസ്ഥാനമാക്കിയാണ് മോഷ്ടാവിനെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം മരുതമണി ബാങ്കിന്റെ പരിസരത്തുണ്ടായിരുന്നെന്നു കണ്ടെത്തി. ഗംഗവള്ളി ശാഖയില്‍ മാനേജരായിരുന്ന മരുതമണിയെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് 30 കിലോമീറ്റര്‍ അകലെയള്ള പുത്രകൗണ്ടന്പാളയത്തെ ശാഖയിലേക്കു മാറ്റിയത്.
മരുതമണിയുടെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന് ധനകാര്യ സ്ഥാപനത്തിന്റെയും സ്ട്രോങ് റൂമിന്റെയും താക്കോലുണ്ടാക്കിയാണ് കവര്‍ച്ച. ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ സ്ഥാപനം തുറക്കുന്നതും സ്ട്രോങ് റൂമില്‍ പണം സൂക്ഷിക്കുന്നതും മരുതമണിയുടെ ചുമതലയായിരുന്നു.
ഒരു മാസം മുമ്പ് വ്യാജ താക്കോല്‍ ഉപയോഗിച്ച് സ്ഥാപനത്തില്‍ കടന്ന മരുതമണി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി. അലാറത്തിന്റെ വയര്‍ മുറിച്ചു നീക്കാന്‍ രണ്ടാഴ്ച മുമ്പും സ്ഥാപനത്തിലെത്തിയതായി തെളിഞ്ഞു. ഇതിനു ജീവനക്കാരുടെ സഹായം ലഭിച്ചിരിക്കാമെന്ന് സംശയിക്കുന്നതായും കൂടുതല്‍ അനേ്വഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: