തിരുവനന്തപുരം: പ്രണയം നടിച്ച് ഹിന്ദുപെണ്‍കുട്ടികളെ മതം മാറ്റുന്നതിന് (ലൗജിഹാദ്) വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന തിരുവനന്തപുരത്തെ സലഫി സെന്ററിലേക്ക് ഇന്ന് ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ അറിയിച്ചു.
മണക്കാട് സ്വദേശി നിമിഷ ഉള്‍പ്പെടെ നൂറുകണക്കിന് യുവതീയുവാക്കളെ സലഫി സെന്ററില്‍ മതം മാറ്റിയിട്ടുണ്ട്. മതം മാറ്റത്തിനിരയായവരെ കാണാനില്ലെന്ന പരാതികളുമായി സംസ്ഥാനത്തൊട്ടാകെ രക്ഷിതാക്കളും രംഗത്ത് വരുന്നു. മതം മാറിയവര്‍ ഇപ്പോഴും അജ്ഞാത കേന്ദ്രങ്ങളില്‍ ഒളിവിലാണ്.
ഇപ്പോഴും നിരവധി പേരെ ലക്ഷ്യംവച്ചുകൊണ്ട് സലഫി സെന്ററിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ഭരണസംവിധാനം താത്കാലിക ലാഭത്തിനായി പോലീസിനെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം അനധികൃത മതംമാറ്റ കേന്ദ്രങ്ങളായ സലഫി സെന്ററുകള്‍
അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി നേമം ജയന്, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ് സുരേഷ് എന്നിവര്‍ സംസാരിക്കും. മാര്‍ച്ച് രാവിലെ 10.30 ന് ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ പി. ജ്യോതീന്ദ്രകുമാര്‍, കിളിമാനൂര്‍ സുരേഷ്, റ്റി. ജയചന്ദ്രന്, കെ. പ്രഭാകരന്, ജില്ലാനേതാക്കളായ അഡ്വ രത്നകുമാര്‍, വഴയില ഉണ്ണി, കെ. പ്രഭാകരന്, വി. ശിവശങ്കരപ്പിള്ള, ആര്‍എസ്എസ് നേതാക്കളായ അനീഷ്, ജയകുമാര്‍, വിഎച്ച്പി നേതാക്കളായ ബാലരാമപുരം സുധി, അഡ്വ മോഹന്‍കുമാര്‍, റെജി, ബിജു, കേരള ക്ഷേത്ര സംരക്ഷണ സമിതി നേതാക്കളായ സി.കെ. കുഞ്ഞ്, വി.ജി. ഷാജു എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: