തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് ചീയേഴ്സ് മുന്നണിയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ്. സിപിഎം- കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയയായിരുന്നു.
പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഐസ്ക്രീം പെണ്‍വാണിഭം, മലബാര്‍ സിമന്റ്സ് അഴിമതി, ലോട്ടറി എന്നീ കേസുകള്‍ പരസ്പര ധാരണയില്‍ പിന്‍വലിച്ചു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ തയ്യാറാവുന്നു. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് കേസ് നടത്തിയ വി.എസ്. അച്യുതാനന്ദന് ഇതില്‍ പ്രതികരിക്കാത്തതും സംശയാസ്പദമാണ്.
മദ്യനയത്തിലും കോണ്‍ഗ്രസ്-സിപിഎം ധാരണ വ്യക്തമാണ്. രമേശ് ചെന്നിത്തലയുടെ കുറ്റസമ്മതം ഇതിനുദാഹരണമാണ്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രന്, രാകേന്ദു, അശ്വതി രാജേഷ്, സിജുമോള്‍, പ്രശാന്ത്, എസ്. ശ്രീരാഗ്, വിഷ്ണുദേവ്, ബി.ജി. വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: