വടകര: നഗരസഭ പരിധിയിലെ ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി ഇന്നലെയും തുടര്‍ന്നു. പാലോളിപ്പാലം മുതല്‍ കരിമ്പനപാലം വരെയുള്ള അനധികൃത കയ്യേറ്റങ്ങളാണ് നീക്കം ചെയ്തത്. പാലോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന റൊട്ടാന ഹുണ്ടായ് എന്ന സ്ഥാപനം 12 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ വീതിയിലും കയ്യേറി കോണ്‍ക്രീറ്റ് ചെയ്യുകയും പ്രവേശന കവാടത്തിനായി സ്ഥാപിച്ച ഗേറ്റും ദേശീയപാത അതോറിറ്റി സ്ഥലത്താണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇത് നീക്കം ചെയ്യാന്‍ പല തവണ എന്‍.എച്ച് പി.ഡബ്ല്യു ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് നല്‍കിയിട്ടും സ്ഥാപന അധികാരികള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജെ.സി.ബി ഉപയോഗിച്ച് എന്‍.എച്ച്, നഗരസഭാധികൃതര്‍ സംയുക്തമായി ഇന്നലെ നീക്കം ചെയ്തത്. മറ്റു സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡും ഇതോടൊപ്പം നീക്കം ചെയ്തു. തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത അസി.എഞ്ചിനീയര്‍ ഷിനി, നഗരസഭ എഞ്ചിനീയര്‍ സുബ്രഹ്മണ്യന് നമ്പൂതിരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുസൂദനന്, റവന്യു ഇന്‍സ്പെക്ടര്‍ ഹരിഷ്, ജെ.എച്ച്.ഐ ബിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: