കൊയിലാണ്ടി: കേരളത്തിലെ സിവില്‍ സര്‍വ്വീസിനെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ ചെറുത്ത് നില്‍പ്പ് ഉണ്ടാവണമെന്ന് രാഷ്ട്രീയ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി. സുരേഷ്കുമാര്‍ അഭിപ്രായപ്പെട്ടു.
കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരിലെ ചെറിയ വിഭാഗമെങ്കിലും അഴിമതിക്ക് കൂട്ടുനില്ക്കുന്നവരാണ്. ഇത് മൊത്തം സിവില്‍ സര്‍വ്വീസിനെ ബാധിക്കുകയും അതുവഴി പൊതുജനം ജീവനക്കാര്‍ക്ക് എതിരായി തീരുകയും ചെയ്യും. ഇത്തരം ജീവനക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇതിന് കാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ തുറന്ന് കാട്ടണമെന്നും അഴിമതി രഹിത സിവില്‍ സര്‍വ്വീസിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി. ദേവാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.ജി.ഒ സംഘ് മുന്‍സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ദിനേശന് മുഖ്യപ്രഭാഷണം നടത്തി.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, ബിജെപി ജില്ലാ പ്രസിഡന്റ്, ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, എന്ടിയുസംസ്ഥാന സമിതി അംഗം സുനില്‍കുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് രവീന്ദ്രന് കറുത്തേടത്ത്, മുന്‍സിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് സംഘ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സോമന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടന്നു. സംസ്ഥാന സമിതി അംഗം എന്‍. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ജീവനക്കാര്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് ഉമേഷ് വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സദാനന്ദന്, അഡ്വ.വി.പി. വേണു, എം.കെ. സദാനന്ദന്, യു.സതീഷ് കുമാര്‍, എസ്. മനോജ്, പി.കെ. അനുജിത്ത്, പി.കെ. ഷാജി, കെ. ഒ. നാരായണന്, പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: