കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. പാര്‍ട്ടിയുടെ ജനകീയാടിത്തറ തകര്‍ന്നു. ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും. തിരുത്തല്‍ നടപടികള്‍ ഉടന്‍ വേണം. രാജീവ്ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
നേതാക്കള്‍ ഒന്നിച്ച് ഫോട്ടോ എടുത്തതുകൊണ്ടുമാത്രം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തിരുവനന്തപുരത്ത് ചില നേതാക്കള്‍ കൂടിയിരുന്ന് നയം രൂപീകരിച്ചിട്ട് കാര്യമില്ല. തമ്മില്‍ തല്ലുന്ന കൂടാരമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിന്റെ പടുകുഴിയിലേക്കാണ്. നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. നേതാക്കള്‍ ഒന്നിച്ച് നീങ്ങിയില്ലെങ്കില്‍ അകത്ത് നിന്നും പുറത്ത് നിന്നും ആപത്തുണ്ടാകും.
രാഷ്ട്രീയത്തില്‍ തലമുറകള്‍ മാറണം. സംഘപരിവാര്‍ ശക്തികളും സിപിഎമ്മും കോണ്‍ഗ്രസിന്റെ പതനമാണ് ആഗ്രഹിക്കുന്നത്. ബിജെപിയും സിപിഎമ്മും ചേര്‍ന്ന് കേരളത്തെ പങ്കിട്ടെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ആന്റണി പറഞ്ഞു.
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്ത സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ചെയ്ത് പോയ തെറ്റിനുള്ള പ്രായശ്ചിത്തമാണെന്ന് അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. നാടിന്റെ മുന്നേറ്റം തടയാന്‍ ബിജെപിക്കൊപ്പം സിപിഎമ്മും ചേരുകയാണെന്ന് സുധീരന് കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, പി.സി. ചാക്കോ പങ്കെടുത്തു.
ബലൂചിസ്ഥാന്‍: പ്രധാനമന്ത്രിയെ
പിന്തുണച്ച് എ.കെ ആന്റണി
കൊച്ചി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി രംഗത്ത്. പ്രധാനമന്ത്രി ബലൂചിസ്ഥാനെക്കുറിച്ച് പറഞ്ഞതില്‍ താനോ കോണ്‍ഗ്രസ് പാര്‍ട്ടിയോ തെറ്റ് കാണുന്നില്ലെന്ന് ആന്റണി കൊച്ചിയില്‍ പറഞ്ഞു.
കശ്മീരില്‍ പാകിസ്ഥാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തനിക്ക് നേരിട്ട് ഇക്കാര്യം ബോധ്യമുളളതാണെന്നും ആന്റണി പറഞ്ഞു. കശ്്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം പാക്കിസ്ഥാന് തന്നെയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: