തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലും പ്രവേശനം നടത്താനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
എന്‍ആര്‍ഐ സീറ്റടക്കം മുഴുവന്‍ സീറ്റുകളിലും ഇനി മുതല്‍ സര്‍ക്കാര്‍ പ്രവേശനം നടത്തും. 50 ശതമാനം വരുന്ന മെറിറ്റ് സീറ്റിലെ പ്രവേശനം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതേസമയം എന്‍ആര്‍ഐ മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനം ദേശീയ പൊതുപരീക്ഷയായ നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കി നടത്തും.
ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനായി മാനേജ്മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് എല്ലാ സീറ്റുകളും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതേസമയം സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: