ഏലപ്പാറ: പൊതുവിപണിയില്‍ ഏത്തക്കാ വില കുതിച്ചുയരുന്നു. 40 രൂപ വിലയില്‍ നിന്നും മൂന്നാഴ്ച കൊണ്ട് 70-80 രൂപയായി വര്‍ദ്ധിച്ചു. ഇടനിലക്കാരായി കര്‍ഷകരില്‍ നിന്ന് വാഴക്കുലവാങ്ങി വിപണിയില്‍ എത്തിക്കുന്ന കച്ചവടക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചിലവ് പോലും ലഭിക്കുന്നില്ല.
അമ്പത് രൂപയില്‍ കൂടുതല്‍ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കൊച്ചുകരുന്തരുവി, വാഗമണ്‍ തുടങ്ങിയ മേഖലയില്‍ നിന്നും ഏലപ്പാറ ടൗണില്‍ കര്‍ഷകര്‍ കൊണ്ടുവരുന്ന കുലയ്ക്ക് മതിയായ വില നല്‍കാതെ ചൂഷ്ണം ചെയ്യുന്നു. തോട്ടം മേഖല പ്രതിസന്ധിയിലായതോടെ വാഴക്കുലയും പച്ചക്കറിയുമൊക്കെയാണ് ഇവിടുത്തുകാരുടെ ഉപജീവനം പിടിച്ച് നിര്‍ത്തുന്നത്.
ഈ സാഹചര്യത്തില്‍ സംഭരണ കേന്ദ്രം ആരംഭിച്ച് ന്യായവില നല്കി ഏത്തവാഴ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: