സ്വന്തം ലേഖകന്‍
തൊടുപുഴ: നായ ശല്യം വര്‍ദ്ധിക്കുമ്പോഴും അധികാരികള്‍ നായ്ക്കളെ തുരത്താന്‍ നടപടി സ്വീകരിക്കുന്നില്ല.കട്ടപ്പന പ്രൈവറ്റ് ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, ഇടുക്കി കവല, ചെറുതോണി ടൗണ്‍, തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ നായയുടെ ശല്യം ഏറെയാണ്. രാത്രികാലത്ത് എത്തുന്ന യാത്രക്കാര്‍ക്കാണ് നായ്ക്കളില്‍ നിന്ന് ഏറെ ഭീഷണി ഉണ്ടാകുന്നത്. പത്ര വിതരണക്കാര്‍ക്കും തെരുവനായ്ക്കളുടെ ഭീഷണിയുണ്ട്. ബൈക്ക് യാത്രക്കാരെ നായ്ക്കള്‍ വീഴിക്കുന്നതിനും അറുതിയില്ല. വളര്‍ത്ത് നായ്ക്കള്‍ നഗരത്തിലെത്തി തെരുവ് നായ്ക്കളുമായി കടിപിടിയുണ്ടാക്കുന്നതും നിത്യ സംഭവമാണ്. വാഹനങ്ങള്‍ക്കിടിയിലൂടെ അലക്ഷ്യമായി ഓടുന്ന നായ്ക്കള്‍ വാഹനം ഇടിച്ച് പരിക്ക് പറ്റുന്നതും പതിവാണ്. നായ്ക്കള്‍ പെരുകുന്നത് തടയാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമാക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കുത്തഴിഞ്ഞ വെയ്റ്റ് മാനേജ്മെന്റ് സംവിധാനമാണ് നായ്ക്കള്‍ പെരുകാന്‍ കാരണമാകുന്നത്. ഇടുക്കി ജില്ലയില്‍ നൂറുകണക്കിന് അറവ് ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ മാലിന്യം തോന്നിയ പടിയാണ് ഉപേക്ഷിക്കുന്നത്. ഇറച്ചി മാലിന്യങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നു. ലൈസന്‍സുള്ള അറവ് ശാലകള്‍ ചുരുക്കമാണ്. അംഗീകാരമില്ലാത്ത അറവ് ശാലകളാണ് നായ്ക്കള്‍ പെരുകുന്നതിന് സാഹചര്യമൊരുക്കുന്നത്. നഗരത്തില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നായ്ക്കള്‍ നിരവധിയാണ് ഇവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് നിയമവ്യവസ്ഥയുണ്ട്. ഇതൊന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. കൊല്ലുന്നത് പരിഹാരമല്ല നായ്ക്കളുടെ ഭീഷണി ഒഴിവാക്കാന്‍ അവയെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ട് കാര്യമില്ലെന്ന് പ്രകൃതി സംരക്ഷണവേദി സംസ്ഥാന അധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന് പറഞ്ഞു. നിലവിലെ നിയമങ്ങള്‍ നടപ്പാക്കിയാല്‍ ഈ വിപത്തില്‍ നിന്നും രക്ഷയുണ്ടാക്കും. നായ്ക്കള്‍ പെരുകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ഒരു നഗരസഭയിലും പഞ്ചായത്തിലും നടപ്പിലായിട്ടില്ല. ഇതിനായി ലക്ഷക്കണക്കിന് രൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും ചെലവഴിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: