പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശങ്ങള്‍ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ചിറകരിയാന്‍ സിപിഎം നീക്കം. ശബരിമല നട നിത്യം തുറക്കാനും റോപ് വേ സൗകര്യം ഒരുക്കാനുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ശബരിമല തീര്‍ത്ഥാടക സൗകര്യഅവലോകന യോഗത്തില്‍ പ്രസിഡന്റ് എതിര്‍ത്തതാണ് ഇതിനു മുഖ്യകാരണം.
മുഖ്യമന്ത്രി ശബരിമലയിലെത്തുന്നതിന്റെ തലേന്ന്, ആചാര- വിശ്വാസ സംരക്ഷണത്തിന് സന്നിധാനത്ത് പ്രസിഡന്റ് പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചതും സിപിഎം നേതൃത്വത്തിന് രസിച്ചില്ല.
മുഖ്യമന്ത്രി പ്രാര്‍ത്ഥനായജ്ഞത്തെ സമരം എന്നാണ് വിശേഷിപ്പിച്ചത്. ബോര്‍ഡ് നിയമം അനുസരിച്ച് പ്രസിഡന്റിന് സവിശേഷമായ അധികാരങ്ങളുണ്ട്. സര്‍ക്കാരിന് പ്രസിഡന്റിനെ മാറ്റാനെളുപ്പമല്ല. പുകച്ചുപുറത്തുചാടിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.
പ്രസിഡന്റ് രാജിവെക്കൂ പുറത്തുപോകൂ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം പത്തനംതിട്ടയില്‍ സമരം സംഘടിപ്പിച്ചു.
പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഓഫീസ് കൊട്ടാരക്കരയിലേക്ക് മാറ്റുന്നതിരെയായിരുന്നെങ്കിലും സമരക്കാര്‍ പ്രസിഡന്റിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.
ബോര്‍ഡില്‍ ഒരംഗത്തിന്റെ ഒഴിവുണ്ട്. അംഗങ്ങളുടെ എണ്ണം കൂട്ടി പ്രസിഡന്റിനെ നിയന്ത്രിക്കാനുള്ള നീക്കവുമുണ്ട്. അംഗങ്ങളുടെ എണ്ണം അഞ്ചാക്കിയാല്‍ സിപിഎമ്മിന് ബോര്‍ഡില്‍ ഭൂരിപക്ഷമാകും.
ബോര്‍ഡ് വിപുലീകരണത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായാല്‍ ദേവസ്വം ഭരണം താറുമാറാകും, കോടതി ഇടപെടും, സ്ഥിതി വഷളായാല്‍ പ്രസിഡന്റിന് രാജിവച്ച് പുറത്തുപോകും, ഇതാണ് സിപിഎം പദ്ധതി. ബോര്‍ഡ് കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടാക്കാനും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: