മഞ്ചേരി(മലപ്പുറം): ജനങ്ങളുടെ കണ്ണീര് കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയെ നാടിന് ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അനധികൃത മതപരിവര്‍ത്തന കേന്ദ്രമായ മഞ്ചേരി സത്യസരണിയിലേക്ക് ഹിന്ദുഐക്യവേദി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയച്ചതികളില്പ്പെട്ട് മതം മാറി നാടുവിട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തില്ല. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിന് സര്‍ക്കാരും മുഖ്യമന്ത്രിയും പുല്ലുവിലയാണ് കല്പ്പിച്ചിരിക്കുന്നത്. സത്യസരണി അടക്കമുള്ള സ്ഥാപനങ്ങളില്‍ അനധികൃത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ഹിന്ദുക്കളുടെ പ്രതിരോധം ഒരു മതത്തിനെതിരെയാണെന്ന് പ്രചരിപ്പിക്കുകയാണ് ചിലര്‍. സക്കീര്‍ നായികിന് മുസ്ലിം രാജ്യങ്ങള്‍ പോലും വിലക്ക് കല്പ്പിക്കുമ്പോള് കേരളത്തിലെ മുസ്ലിം ലീഗ് പരസ്യമായി പിന്തുണക്കുകയാണ്. അനധികൃത മതപരിവര്‍ത്തനം നടത്തി യുവതീയുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: