ഒമ്റാന്‍ ദാഖ്നീഷ്: മുഖത്ത് ചോരപ്പാടുകള്‍ ശരീരമാസകലം പൊടിയും ചെളിയും. കണ്ണുകളില്‍ ഭയം. മുഖത്ത് നിര്‍വ്വികാരത. സിറിയന്‍ നഗരമായ അലപ്പോയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച അഞ്ചു വയസുകാരന്.
അവനെയും പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരെയും രക്ഷിച്ച് ഒരു മണിക്കൂറിനകം അവരുടെ ഫ്ളാറ്റ് തകര്‍ന്നടിഞ്ഞു. അഞ്ചു വര്‍ഷമായ അഭ്യന്തര യുദ്ധവും ഐഎസ് ആക്രമണവും മൂലം നരകയാതന അനുഭവിക്കുന്ന ഒരു ജനതയുടെ നേര്‍ചിത്രമാണ്. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും ഇത്തരം പ്രശ്നങ്ങളില്‍ പെട്ട് തകരുകയാണ്.
അയ്ലാന് കുര്‍ദി: സിറിയയില്‍ നിന്ന് ബോട്ടുകളിലും കപ്പലുകളിലും പലായനം ചെയ്യുന്ന പതിനായിരങ്ങളുടെ ദുരവസ്ഥ വരച്ചുകാട്ടുന്ന ചിത്രം. ഇത്തരമൊരു യാത്രയില്‍ ബോട്ട് മുങ്ങി മരിച്ച് തുര്‍ക്കി തീരത്തടിഞ്ഞ അയ്ലാന് കുര്‍ദിയെന്ന മൂന്നുവയസുകാരന്.
കിം ഫുക്ക്: ആദ്യ ചിത്രം വ്യാഴാഴ്ച്ചത്തെയാണ്. രണ്ടാമത്തേത് ഏതാനും മാസങ്ങള്‍ക്കു മുന്പുള്ളതും. 43 വര്‍ഷം മുന്‍പ് വിയറ്റ്നാം യുദ്ധകാലത്ത് എടുത്ത ചിത്രമാണിത്. അമേരിക്കയുടെ നാപാം ബോംബ് പൊട്ടി സര്‍വ്വനാശം വിതയ്ക്കുന്നതു കണ്ട് ഭയപ്പാടോടെ ഓടുന്ന ഒന്‍പതുവയസുകാരി കിംഫുക് ആണ് ഈ ചിത്രത്തില്‍. 52വയസുള്ള അവര്‍ ഇന്ന് ടൊറന്േറായില് വീട്ടമ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: