കണ്ണൂര്‍: എന്‍ജിഒ സംഘ് നേതാവിന്റെ സ്ഥലം മാറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു. വയനാട് ജില്ലയില്‍ റിസര്‍വ്വെ സെക്ഷനില്‍ ഹെഡ് ഡ്രാഫ്റ്റ്സ്മാനായ പി.പി.സുരേഷ് ബാബുവിന്റെ സ്ഥലം മാറ്റത്തിലാണ് ചട്ടം ലംഘിച്ച് ഇടപെടല്‍.
നാല് വര്‍ഷത്തിലധികം മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാതൃ ജില്ലയിലേക്ക് സ്ഥലം മാറ്റമെന്ന ആനുകൂല്യമുണ്ട്. കണ്ണൂരില്‍നിന്ന് സുരേഷ് ബാബു നാല് വര്‍ഷം മുമ്പാണ് വയനാട്ടിലെത്തിയത്.
ആഗസ്റ് അഞ്ചിന് ഇദ്ദേഹത്തെ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നിയമിച്ച് സര്‍വ്വെ ഡയറക്ടര്‍ മീര്‍ മുഹമ്മദ് അലി ഉത്തരവിറക്കി. ആഗസ്റ്റ് 16ന് വിടുതല്‍ ചെയ്ത് കണ്ണൂര്‍ കലക്ടറേറ്റില്‍ ചെന്നപ്പോഴാണ് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതായി അറിയിച്ചത്. വയനാട് റി സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിലനിര്ത്തിക്കൊണ്ടാണ്പുതിയ ഉത്തരവ്.
കഴിഞ്ഞവര്‍ഷത്തെ റവന്യു ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡ്രാഫ്റ്റ്സ്മാന്‍ പുരസ്കാരം നേടിയ ജീവനക്കാരനാണ് ഇദ്ദേഹം.
സുരേഷ് ബാബുവിന്റെ സ്ഥലം മാറ്റം റദ്ദാക്കിയതില്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടെന്ന് സൂചനയുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് കൂടിയാണ് സുരേഷ് ബാബു. നടപിക്കു പിന്നില്‍ രാഷ്ട്രീയ അസഹിഷ്ണുതയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. മധുസൂധനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: