കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ കുട്ടിവോട്ടര്‍മാര്‍ 23ന് പോളിങ് ബൂത്തിലേക്ക്. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഭാരതത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1.30വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും.
സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ഔദ്യോഗിക ചിഹ്നങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
നടപടിക്രമങ്ങളുടെ ഭാഗമായി നഴ്സറി മുതല്‍ പ്ലസ്ടു വരെയുള്ള 619 വിദ്യാര്‍ത്ഥികളുടെ വോട്ടര്‍പട്ടിക തയ്യാറായി. തിരിച്ചറിയല്‍ രേഖയായി സ്കൂള്‍ ഐഡന്റിറ്റികാര്‍ഡ് ഉപയോഗിക്കും. റിട്ടേണിങ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ സ്കൂള്‍ അദ്ധ്യാപകരില്‍നിന്നും കമ്മീഷന് തെരഞ്ഞെടുത്തു. പ്രസിഡന്റ്, സ്പോര്‍ട്സ് ക്യാപ്റ്റന്‍, ആണ്-പെണ് നേതാക്കള്‍ എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം ഇരുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ 8ന് മോക്പോളിങ് നടക്കും. 9ന് വോട്ടിങും. പോളിങ് അവസാനിക്കുന്ന സമയം നിരയില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന വോട്ടെണ്ണലിന് ഡപ്യൂട്ടി തഹസീല്‍ദാര്‍ അടക്കമുള്ള ജീവനക്കാരെ നിയോഗിച്ച് ജില്ലാകളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ നിരീക്ഷണത്തിന് എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി സ്കൂള്‍ ഭാരവാഹികളായ ജോര്‍ജ്ജ് കുളങ്ങര, രാജേഷ് ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: