കൊച്ചി: അങ്കണവാടി ജീവനക്കാരുടെയും, ആശാവര്‍ക്കര്‍മാരുടെയും ഓണറേറിയം പതിനായിരം രൂപയായി ഉയര്‍ത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശമോള്‍ ആവശ്യപ്പെട്ടു. ഭാരതീയ അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് സംഘം, കേരള പ്രദേശ് ആശ വര്‍ക്കേഴ്സ് സംഘം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അങ്കണവാടികള്‍ ആരംഭിച്ചതോടെ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ പരിപാലനത്തില്‍ കുതിച്ചുചാട്ടം ഉണ്ടായി. ഗര്‍ഭിണികളായ അമ്മമാരുടെ ആരോഗ്യ സംരക്ഷണവും അങ്കണവാടിയിലൂടെ നടത്തിവരുന്നു. ആരോഗ്യമേഖലയില്‍ കഷ്ടപ്പെടുന്ന ആശാ വര്‍ക്കര്‍മാരുടെ ജീവിതസാഹചര്യം ദയനീയമാണ്. നിശ്ചയിച്ചിട്ടുള്ള അലവന്‍സായ 1000 പോലും കൃത്യമായി കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധുമോള്‍, സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. വിജയകുമാരി, ദേവു ഉണ്ണി, നസ്സിയാ, ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, കാഞ്ചന, ഇടുക്കി ജില്ലാ സെക്രട്ടറി സിബിവര്ഗീസ്, ഇ.ദിവകരന്, എസ്.പ്രസാദ്, കെ.എസ്.ശ്രീനിവാസന് തുടങ്ങിയവര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: