കോഴിക്കോട്: ആഘോഷങ്ങളില്ലാതെ ചരിത്രകാരന് ഡോ.എം.ജി.എസ്. നാരായണന് ശതാഭിഷിക്തനായി ഈസ്റ്റ് ഹില്ലില്‍ നടന്ന പരിപാടിയില്‍, ചരിത്രത്തെക്കുറിച്ചും ചരിത്രകാരനായതിനെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പുതുതലമുറയോട് പങ്കുവെച്ചാണ് ഡോ.എം.ജി.എസ് നാരായണന്റെ 84-ാം ജന്മദിനം കടന്നുപോയത്.
പുരാവസ്തുവകുപ്പിന് കീഴില്‍ ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പഴശിരാജ മ്യൂസിയത്തില്‍ ഗ്ലോബല്‍ പീസ് ട്രസ്റ്റാണ് ‘ചരിത്രത്തില്‍ ഇന്ന് ചരിത്രം പറയുന്നവര്‍’ എന്ന പരിപാടി സംഘടിപ്പിച്ചത്. രാവിലെ പതിനൊന്നോടെ ഭാര്യ പ്രേമിക്കൊപ്പമാണ് അദ്ദേഹം മ്യൂസിയത്തിലെത്തിയത്. സ്കൂളില്‍ പഠിക്കുമ്പോള്‍ വെറുത്തുകൊണ്ടാണ് ചരിത്ര പഠനം ആരംഭി ച്ചതെന്ന് എം.ജി.എസ്. പറഞ്ഞു. ഡോക്ടറായിരുന്ന അച്ഛന് തനിക്ക് ഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പിലാണ് അഡ്മിഷന് എടുത്തത്.
കണക്കായിരുന്നു ഇഷ്ടവി ഷയമെങ്കിലും ബോട്ടണിയും കെമിസ്ട്രിയും ഇഷ്ടമല്ലാത്തതിനാല്‍ ഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പും എടുത്തില്ല. അങ്ങനെയാണ് ചരിത്രം വിഷയമായുള്ള മൂന്നാം ഗ്രൂപ്പ് പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എം.ആര്. രാഘവവാര്യര് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പീസ് ട്രസ്റ്റ് ജനറല്‍സെക്രട്ടറി പ്രൊഫ. വി.എസ്. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്രസമരസേനാനി പി. വാസു എം.ജി.എസ്സിനെ പൊന്നാടയണിയിച്ചു. ഡോ. ആര്‍സു സ്വാഗതവും സി. ലതീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് എംജിഎസിന്റെ മലാപറമ്പിലെ വീട്ടില്‍ റസിഡന്‍സ് അസോസിയേഷനുകളും മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും ഒത്തുചേര്‍ന്ന് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: