ന്യൂദല്‍ഹി: മ്യാന്മാര് അതിര്‍ത്തിയില്‍ എന്എസ്സിഎന്-കെ ഭീകരര്‍ക്ക് നേരേ സൈന്യത്തിന്റെ ശക്തമായ ആക്രമണം. മുപ്പതംഗ കമാണ്ടോ സംഘം മ്യാന്മാര് അതിര്‍ത്തി മറികടന്ന് ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സൈന്യം അതിര്‍ത്തി മറികടന്നില്ലെന്നും നുഴഞ്ഞുകയറിയ ഭീകരരെ വെടിവെയ്ക്കുകയായിരുന്നെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂണില്‍ മ്യാന്മാര് അതിര്‍ത്തി മറികടന്ന് ഭീകരക്യാമ്പുകളില്‍ നടത്തിയ ഓപ്പറേഷനില്‍ നൂറോളം ഭീകരരെ കരസേന വധിച്ചിരുന്നു. സൈനിക വ്യൂഹത്തിനു നേരേ നടത്തിയ ഒളിയാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു അത്. ഭാരത സൈന്യം മ്യാന്മാര് അതിര്‍ത്തി ലംഘിച്ച് അവരുടെ ബേസ് ക്യാമ്പ് തകര്‍ത്തു എന്നാണ് ഖാപ്ലാങ് ഭീകരര്‍ നടത്തിയ പ്രസ്താവന.
നാഗാലാന്റിലെ മോണ്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ത്രോയ്ലു ഗ്രാമത്തില്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച ഭീകരരെയാണ് നേരിട്ടതെന്ന് കരസേന അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും സൈന്യം പറഞ്ഞു. സൈന്യം വെടിവെച്ചതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഭീകരര്‍ മ്യാന്മാര് കാടുകളിലേക്ക് പിന്‍വലിഞ്ഞതായും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: