തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു. പ്രവേശം സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ല. മാനേജ്മെന്റുകളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജുമെന്റുകളുമാണ് ഹര്‍ജി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചെന്നാവും ഹര്‍ജിയില്‍ ആരോപിക്കുക.
സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും കല്‍പ്പിത സര്‍വകലാശാലയിലെയും മുഴുവന്‍ എംബിബിഎസ് സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്താനാണ് സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിട്ടത്.
മാനേജുമെന്റ്, എന്‍ആര്‍ഐ ക്വോട്ട സീറ്റുകളിലേക്കടക്കം അലോട്ട്മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: