ബാഗ്ദാദ്: ഇറാഖിൽ 36 ഐഎസ് ഭീകരരെ ഭരണകൂടം തൂക്കിലേറ്റി. 2014ല്‍ തിക്രീതിലുണ്ടായ കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
ഫെബ്രുവരിയിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇറാഖ് പ്രസിഡന്റ് ഫുവാദ് മോസം വധശിക്ഷക്ക് അംഗീകാരം നൽകിയിരുന്നു. നസിറിയാ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. 2014 ജൂണ്‍ 12 നാണ് ഭീകരർ തിക്രീതിലെ സൈനിക ക്യാമ്പ് ആക്രമിച്ച് 100ഓളം പട്ടാളക്കാരെ കൂട്ടക്കൊല ചെയ്തത്.
തിക്രിതിലെ സൈനിക താവളത്തു നിന്നും വടക്കൻ പ്രദേശത്തുള്ള പഴയ യുഎസ് പട്ടാള ബേസ് ക്യാമ്പിലേക്ക് രക്ഷപ്പെടാൻ പോയ 1600ഓളം സൈനികരെ ഭീകരർ പിടികൂടിയിരുന്നു. ഇവരിൽ ഉൾപ്പെടുന്ന 100ഓളം പട്ടാളക്കാരെ നിലത്തു കിടത്തി വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭീകരർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: