കട്ടപ്പന: പുളിയന്ല-തൊടുപുഴ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തി മണ്ണിട്ടതിനെ തുടര്‍ന്ന് ബസ് അപകടത്തില്‍പ്പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ തുരുപ്പൂര് സ്വദേശി ശിവസ്വാമി(48), അണക്കര പീടികപ്പറമ്പില്‍ ബിന്ദു ബിജു(41), വെള്ളയാംകുടി മുളമൂട്ടില്‍ കെ ദാസ്(63), ചെറുതോണി നിഹാല്‍ ഷണ്മുഖ പെരുമാള്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കട്ടപ്പന പാറക്കടവ് സിറ്റിക്ക് സമീപം സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണത്തിനായി റോഡിലിറക്കി മണ്ണിട്ടതാണ് അപകടമുണ്ടാകാന്‍ കാരണം. മഴയത്ത് ചെളികുണ്ടായ റോഡില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് റോഡില്‍ നിന്നും തെന്നിമാറി ചരിയുകയായിരുന്നു.
സമീപ പ്രദേശത്തെ ഇലക്ട്രിക്ക് പോസ്റ്റും പ്രാദേശിക ചാനലിന്റെ കേബിളുകളും തകര്‍ന്നു. കുമളിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഞായറാഴ്ച പുലര്‍ച്ചെ 4.30 ന് അപകടത്തില്‍പ്പെട്ടത്. കട്ടപ്പന ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തി റോഡിലെ ചെളി നീക്കം ചെയ്തു. ക്രയിന്‍ ഉപയോഗിച്ചാണ് ബസ് റോഡിലേക്ക് കയറ്റിയത്. രാത്രിയില്‍ രണ്ട് ബൈക്ക് യാത്രികരും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: