സ്വന്തം ലേഖകന്‍
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ ശീത കാലപച്ചക്കറി കര്‍ഷകരെ സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചു. ഇവിടുത്തെ പച്ചക്കറി മുഴുവന്‍ ഹോര്‍ട്ടി കോര്‍പ്പ് മുഖേന സംഭരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇടുക്കിയിലെത്തിയ കൃഷി മന്ത്രി വി.കെ സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. കാന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മന്ത്രി നേരിട്ടെത്തി കര്‍ഷകരുടെ സ്ഥിതി മനസിലാക്കിയിരുന്നു. പ്രഖ്യാപനം നടത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ കര്‍ഷക വിരുദ്ധ സമീപനം കാണിച്ച് തുടങ്ങി. ബീന്‍സ് മാത്രമാണ് ഹോര്‍ട്ടി കോര്‍പ്പ് ശേഖരിക്കുന്നത്. കാബേജ്, ക്യാരറ്റ് എന്നിവ വിളവെടുക്കാന്‍ തുടങ്ങിയെങ്കിലും ഇവ എടുക്കാന്‍ തയ്യാറായിട്ടില്ല. ക്യാബേജും, ക്യാരറ്റും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് അധികൃതര്‍ എടുക്കുന്നതിനാലാണ് ഇവ സംഭവിക്കാത്തതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ലേലം നടത്തുന്ന സ്ഥലത്ത് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചാല്‍ എടുക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. ക്യാബേജിനും ക്യാരറ്റിനും പതിനഞ്ച് രൂപയില്‍ താഴെ മാത്രമാണ് ഇവിടെയെത്തിച്ചാല്‍ വില ലഭിക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓണക്കാലം അടുത്തതോടെ കൂടുതല്‍ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത്തവണയും ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വിപണി കീഴടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: