പള്ളുരുത്തി: കത്തോലിക്കാസഭയുടെ മേലധ്യക്ഷനെക്കുറിച്ച് സിസ്റ്റര്‍ ജെസ്മി പറഞ്ഞ കാര്യങ്ങള്‍ സമുദായത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
ക്രൈസ്തവസഭ തുടര്‍ന്നുവരുന്ന നിലപാടുകളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. സമുദായത്തിന്റെ അവസ്ഥയില്‍നിന്ന് മതനിരപേക്ഷ കാഴ്ചപ്പാടില്‍ ചിലതിനെ കാണേണ്ടതുണ്ട്.
കാനോന്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഭ തയ്യാറാകണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തോപ്പുംപടിയില്‍ സംഘടിപ്പിച്ച ‘ഭാരത ഭരണഘടനയും കത്തോലിക്കസഭാ ചട്ടങ്ങളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം ന്യൂനപക്ഷ അവകാശമായി മാറിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോളജുകള്‍ നടത്തുന്നത് ന്യൂനപക്ഷസമുദായങ്ങളാണ്. രാജ്യതലസ്ഥാനത്തെ കണ്ണായ ഭൂമികളെല്ലാം ക്രൈസ്തവ സഭകളുടെ കൈവശമാണ്. കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമ ആരെന്ന് പൊതുജനത്തിന് തികഞ്ഞ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് വെളിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഫെലിക്സ് ജെ. പുല്ലൂടന്‍ ആമുഖപ്രസംഗം നടത്തി. എം. വി. ബെന്നി, ഇന്ദുലേഖ ജോസഫ്, വര്‍ഗീസ് പറമ്പില്‍, ലാലന് തരകന്, സന്തോഷ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: