റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്ന വഴിയോര വാണിഭക്കാര്‍ കൂടിവരുന്നു. ഉപജീവനമാര്ഗ്ഗമാണെങ്കിലും വഴിയാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ന് മിക്ക നഗരങ്ങളിലും.
കച്ചവട സ്ഥാപനങ്ങള്‍ ഒരുഭാഗം കൈയേറി അവരുടെ സാധന സാമഗ്രികള്‍ ഇറക്കിവെച്ച് സ്ഥലം പിടിക്കുന്നു. മറ്റുഭാഗത്ത് വഴിയോര കച്ചവടക്കാര്‍ മേശയും കസേരകളുമായി അവരുടെ സാധനങ്ങള്‍ ഇറക്കിവെച്ച് വഴിയാത്രക്കാര്‍ക്ക് ശല്യമായിക്കൊണ്ടിരിക്കുകയാണ്. അനധികൃത പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ യാത്രക്കാര്‍ നടുറോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്.
വഴിയോര കച്ചവടക്കാര്‍ അവരുടെ ഉപജീവനമാര്‍ഗ്ഗമായി തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ അവരെ നിരുപാധികം ഒഴിവാക്കണമെന്നല്ല, മറിച്ച് അവരെ ഒരു പ്രത്യേക സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.
നടപ്പാതകള്‍ സ്വതന്ത്രമായി നടക്കാന്‍ പാകത്തിലാക്കാന്‍ അതത് ടൗണ്‍ഷിപ്പ് അധികാരികള്‍ ശ്രദ്ധിച്ചാല്‍ ഉപകാരപ്രദമായിരിക്കും.
ഇന്ന് വഴിയോര കച്ചവടക്കാര്‍ക്കും യൂണിയനുകളും രാഷ്ട്രീയ സ്വാധീനവുമുണ്ട്. പെട്ടെന്ന് അവരെ ഒഴിവാക്കുക അസാധ്യമാണ്. എങ്കിലും മറ്റൊരു വഴി കണ്ടെത്തി രാഷ്ട്രീയം നോക്കാതെ, വഴിയാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കി നടപ്പാതകള്‍ ഗതാഗതയോഗ്യമാക്കുകയും അതിനോടൊപ്പം തന്നെ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുകയും വേണം.
ഒ.പി. നമ്പീശന്,
മഞ്ചേരി
പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കാന്‍
പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ച വാര്‍ത്ത പത്രത്തില്‍ വന്നത് സ്വാതന്ത്ര്യദിനത്തിനു തലേദിവസമാണ്. കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക് ദേശീയപതാകയുടെ ഉപയോഗം നിരോധിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശവും വളരെ വൈകിട്ടാണ് എത്തിയത്. ഇതറിഞ്ഞ കടക്കാര് നേരത്തെതന്നെ പ്ലാസ്റ്റിക് ദേശീയപതാകകള്‍ വിറ്റഴിക്കുകയാണ് ചെയ്തത്.
സ്വാതന്ത്ര്യദിന റാലികളിലും മറ്റും പ്ലാസ്റ്റിക് ദേശീയപതാകകള്‍ ധാരാളമായി കാണുകയുണ്ടായി. പ്ലാസ്റ്റിക് ദേശീയപതാകകള്‍ നിയമവിരുദ്ധമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലണം. ഈ സമയത്ത് ചില കുട്ടികള്‍ ചിരിക്കുകയും അടുത്തുള്ള കുട്ടിയെ തോണ്ടുന്നതും കാണാം. അധ്യാപകരിത് നിരുത്സാഹപ്പെടുത്തണം.
എന്‍.യു. പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: