കൊല്ലം: ഇരവിപുരത്ത് യുവമോര്‍ച്ച നേതാവ് സുമേഷിനെ കൊലപ്പെടുത്തിയ കേസില്‍ ആകെ ഒമ്പത് പ്രതികളുണ്ടെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആറുപേര്‍ അറസ്റ്റിലായി. ഇരവിപുരം താന്നി സ്വദേശികളായ മിറാസ്, ഷംനാദ്, ഷാഹിദ്, അബി, അജ്മല്‍, അല്‍ത്താഫ് എന്നിവരെയാണ് പിടികൂടിയത്. മറ്റൊരു കേസില്‍ റിമാന്റിലായ ഇവര്‍ ഇപ്പോള്‍ ജില്ലാ ജയിലാണ്.
കൊലപാതക വകുപ്പ് ഉള്‍പ്പെടുത്തി അഡീഷണല്‍ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗുണ്ടാസംഘം സുമേഷിനെ തടഞ്ഞുനിര്‍ത്തി കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ നെഞ്ചിലും കാലിലും ക്രൂരമായി മര്‍ദ്ദിച്ചു. ബോധം നഷ്ടപ്പെട്ട സുമേഷിന്റെ ഹെല്‍മറ്റ് ഊരി മാറ്റിയപ്പോഴാണ് ആളുമാറിയ കാര്യം അക്രമിസംഘത്തിന് മനസിലായതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: