ബഗ്ദാദ്: 2014 തിക്രിത് കൂട്ടക്കൊലയ്ക്ക് 36 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. ഇന്നലെ രാവിലെ നസിറിയാ ജയിലിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു.
സലാഹുദ്ദീന് പ്രവിശ്യയില്‍പെടുന്ന തിക്രിതിലെ ക്യാമ്പ് സ്പീഷര്‍ എന്നറിയപ്പെട്ട സൈനികത്താവളത്തില്‍ 1,700 സൈനികരാണ് സേവനം അനുഷ്ഠിച്ചിരുന്നത്. 2014 ജൂണ്‍ 14ന് ഐഎസ് ഭീകരര്‍ ഇവിടെ നടത്തിയ ആക്രണത്തില്‍ നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്.
ശേഷിച്ചവരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി വധിച്ചു. പിന്നീട് 2015ല്‍ ഇറാഖി സൈന്യം തിക്രിത് ഐഎസില്‍ നിന്നും തിരിച്ചുപിടിച്ചപ്പോള്‍ നിരവധി സൈനികരുടെ അസ്ഥികളടങ്ങിയ കുഴിമാടം കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൂട്ടക്കുരിതി പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: