കോഴിക്കോട്: മിംസ് സ്കൂള്‍ ഓഫ് റിസസിറ്റേഷന്റെ പതിനഞ്ചാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ മിംസ് ആശുപത്രി ക്യാംപസില്‍ അടിയന്തരഘട്ടത്തില്‍ ആശുപത്രിയിലെ ഇടപെടലിലൂടെ ജീവന് തിരിച്ചുകിട്ടിയവരുടെയും അവരുടെ ഡോക്ടര്‍മാരുടെയും സംഗമം സംഘടിപ്പിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാല്‍, ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജീവന് രക്ഷിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഇതിനോടകം രണ്ടുലക്ഷത്തോളം പൊതുജനങ്ങള്‍ക്ക് പരിശീലനം നല്കിക്കഴിഞ്ഞുവെന്നും, 2020 ആകുമ്പോള്‍ അധികമായി രണ്ട് ലക്ഷംപേര്‍ക്കുകൂടി പരിശീലനം നല്‍കുന്നതിനാണ് ആസ്റ്റര്‍ മിംസ് ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ജീവന് രക്ഷിക്കുന്നതില്‍ എമര്‍ജന്‍സി മെഡിസിന്റെ പ്രാധാന്യം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: