കുന്നത്തൂര്‍: വാഴപ്പഴത്തിന്റെ വില റോക്കറ്റ് വേഗത്തില്‍ സര്വറിക്കോര്ഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്ക് പഴവര്‍ഗങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
കിലോക്ക് 35 രൂപ വിലയുണ്ടായിരുന്ന ഏത്തപ്പഴത്തിന് 70 മുതല്‍ 80 രൂപവരെയാണ് ഇന്നലത്തെ വില. രണ്ടുമുതല്‍ മൂന്നിരട്ടിവരെയാണ് പഴങ്ങളുടെ വില വര്‍ദ്ധനവ്. പൂവന്‍പഴം-80, കപ്പ-60, ഞാലിപൂവന്-80, റോബസ്റ്റ-35, പാളയന്കോടന് 50 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.
തമിഴ്നാട്ടില്‍ നിന്നും പഴക്കൊലകള് എത്താതും കല്യാണ സീസണുമായതുമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പഴവില ഇതിലും ഉയരുമെന്നും ഇവര്‍ പറയുന്നു.
അതേ സമയം ഏത്തക്കുല സുലഭമായി ലഭിക്കാത്തതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് മറ്റ് ചിലരുടെ വാദം. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏത്തവില കുറഞ്ഞതോടെ കര്‍ഷകര്‍ കൂട്ടത്തോടെ മറ്റ് വാഴയിനങ്ങള്‍ കൃഷിചെയ്യുകയായിരുന്നു. ഏത്ത വില വര്‍ദ്ധിച്ചതോടെ ചിപ്സിന് കിലോക്ക് 400 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: