ആലപ്പുഴ: ജില്ലാ കോടതി വളപ്പിലെ മരത്തിന്റെ ശിഖരങ്ങള്‍ യാത്രക്കാരെയും കോടതിയിലെത്തുന്നവരെയും ഭീതിയിലാഴ്ത്തുന്നു. ഉണങ്ങിനില്ക്കുന്ന ശിഖരങ്ങള്‍ ശക്തമായ കാറ്റോ മഴയോ വന്നാല്‍ നിലംപൊത്താവുന്ന അവസ്ഥയിലാണ്. ജനങ്ങള്‍ക്ക് ദോഷകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയോ അപകടരഹിതമാക്കുകയോ ചെയ്യേണ്ടവര്‍ അനങ്ങാപ്പറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറായപ്പോള്‍ ചില പ്രകൃതി സ്നേഹികള്‍ മരം മുറിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായി നില്ക്കുന്ന ഉണങ്ങിയ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ഒരുനടപടിക്കും പ്രകൃതിസ്നേഹികളും താത്പര്യം കാണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: