വളപട്ടണം: വളപട്ടണം എസ്ഐ ഏകപക്ഷീയമായി പെരുമാറുന്നതായി പരാതി വ്യാപകമാകുന്നു. എസ്ഐ ശ്രീജിത്തിനെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. സ്റ്റേഷന് പരിധിയിലെ അക്രമക്കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന എസ്ഐ ആഭ്യന്തര വകുപ്പിന്റെ ചട്ടുകമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍കരെ വേട്ടയാടുകയാണെന്ന ആരോപണം. ശക്തമായിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്റ്റേഷന്‍പരിധിയില്‍ നടന്ന അക്രമ കേസുകളിലെ സിപിഎമ്മുകാരായ പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ വിലസുമ്പോഴും യാതൊരു നടപടിയുമെടുക്കാന്‍ എസ്ഐ തയ്യാറാകുന്നില്ല. അതേ സമയം നിസ്സാര കേസുകളില്‍ പോലും സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയുമാണ്.
ഏതാനും മാസം മുമ്പ് പൂതപ്പാറ ചമ്മനശ്ശേരിയില് പതിനാറുവയസ്സുകാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിക്കുകയും കര്‍ണ്ണപുടം തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് വത്സന്റെ ഓട്ടോ കത്തിച്ച കേസില്‍ ഒരൊറ്റ പ്രതിയെ പോലും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളില്‍ പലരും മറ്റുകേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുമ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.
കൊറ്റാളിയിലെ ബിജെപി പ്രവര്‍ത്തകനായ ലിജിത്തിനെ അക്രമച്ച സിപിഎം ബ്രാഞ്ച്സെക്രട്ടറിയുടെ മകനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം അഴീക്കോട്, പള്ളിയാംമൂല, നീര്‍ക്കടവ്, കാപ്പിപ്പീടിക മേഖലയില്‍ സിപിഎം സംഘം നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. എന്നാല്‍ ഈ അക്രമക്കേസുകളിലെ പ്രതികളില്‍ പലരെയും ഇന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ചിറക്കലില്‍ മതപരിവര്‍ത്തനത്തിനെത്തിയ പാസ്റ്റര്‍മാരെ ചോദ്യം ചെയ്ത സംഭവത്തെ അക്രമമായി ചിത്രീകരിച്ച് കുറ്റംചെയ്യാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ് എസ്ഐ. നിരപരാധികളെ സംഭവത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുകയാണ്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനെന്ന പേരില്‍ പോലീസ് സ്വകാര്യ സ്കോര്‍പിയോ വാഹനത്തിലെത്തി കിരണ്‍ എന്ന ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയും എസ്ഐയുടെ പക്ഷപാതപരമായ നിലപാടിന് ഉദാഹണമായി ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ഇയാളെ ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കിരണ്‍ ചികിത്സതേടിയിരിക്കുകയാണ്.
ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറുന്ന പോലീസുദ്യോഗസ്ഥന്റെ നടപടിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷോധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: