സ്വന്തം ലേഖകന്‍
തൊടുപുഴ/മറയൂര്‍: മറയൂരിലും തൊടുപുഴയിലും മോഷണം. മറയൂരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും തൊടുപുഴ കോലാനിയില്‍ നിന്ന് ഒന്നരപവന്റെ മാലയും മൂവായിരത്തോളം രൂപയുമാണ് കവര്‍ന്നത്. മറയൂരില്‍ നാച്ചിവയല്‍ ഗൗരി സദനത്തില്‍ ശിവന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. മറുനാട്ടില്‍ വിദ്യാഭ്യാസം നടത്തുന്ന മകന് ഫീസ് അടയ്ക്കാനായി വച്ചിരുന്ന പണമാണ് കവര്‍ന്നതെന്ന് ശിവന് പോലീസില്‍ മൊഴി നല്കി. ശിവന്റെ ഭാര്യയ്ക്ക് അയല്‍ക്കൂട്ടത്തില്‍ നിക്ഷേപിക്കാന്‍ കിട്ടിയ പണവും മോഷണം പോയതില്‍പ്പെടുന്നു. ശിവനും ഭാര്യയും വീട് പൂട്ടി താക്കോല്‍ വീടിന് സമീപത്ത് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഈ താക്കോല്‍ എടുത്ത് വീട് തുറന്നതിന് ശേഷമാണ് അലമാര തകര്‍ത്ത് പണം കവര്‍ന്നത്. കോലാനിയക്ക് സമീപം വെറ്ററിനറി ഡോക്ടര്‍ പുത്തന്‍പറമ്പില്‍ സജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് മുറിക്കുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയുടെ ഒന്നരപവന്റെ മാല കവര്‍ന്നു. കുട്ടി ബഹളം വച്ചെങ്കിലും മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു. വീടിലെ മേശയില്‍ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയും കവര്‍ന്നിട്ടുണ്ട്. രാത്രി തന്നെ തൊടുപുഴയില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. വീട്ടുകാര്‍ മോഷണം സംബന്ധിച്ച് തൊടുപുഴ പോലീസില്‍ പരാതി നല്കാത്തതിനാല് പോലീസ് കേസെടുത്തിട്ടില്ല. എങ്കിലും അന്വേഷണം നടത്തുന്നുണ്ട്.
തൊടുപുഴയില്‍ മൂന്നാഴ്ചയ്ക്കിടെ നിരവധി മോഷണമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: