മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് പിടികൂടി. വിമാനത്താവളത്തിലെത്തിയ വനിതാ യാത്രക്കാരിയില്‍നിന്ന് 64 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ ബിസ്കറ്റുകളാണ് പിടികൂടിയത്. സംശയം തോന്നി ഇവരുടെ ലഗേജുകള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണബിസ്കറ്റുകള്‍ കണ്ടെത്തിയത്.
ഹൈദരാബാദ് സ്വദേശിയായ ഫാത്തിമ ഉന്നിസ എന്ന സ്ത്രീ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടു കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നു പിടികൂടിയതെന്നാണു സൂചന.
രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്രയിലെ വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ വന്‍ സ്വര്‍ണവേട്ടയാണിത്. കഴിഞ്ഞദിവസം പൂനെ വിമാനത്താവളത്തില്‍ 51 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു. അബുദാബിയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 1.63 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: