ഭോപ്പാല്‍: തെക്കു നിന്ന് നീങ്ങി മണ്‍സൂണ്‍ ഉത്തരഭാരതത്തില്‍ താണ്ഡവമാടുന്ന കാലമാണിത്. വിനോദസഞ്ചാരികളുടെ കഷ്ടകാലം. പ്രതേ്യകിച്ചും വിദേശീയരുടെ. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ഖജൂരാഹോയിലേക്ക് നദിക്കു മീതെയുള്ള റോഡ് മണ്‍സൂണ്‍ ഒഴുക്കിക്കളഞ്ഞു. എത്ര കണ്ടാലും കൊതി തീരാത്ത മായികക്കാഴ്ചയിലേക്കുള്ള വഴിയടഞ്ഞുപോയി.
ഖജൂരാഹോയിലെ തെക്കന്‍ ക്ഷേത്ര സമുച്ചയം കാണാനെത്തുന്നവര്‍ക്ക് യാത്ര ഖുദാര്‍ പുഴക്കരയില്‍ ഉപേക്ഷിച്ച് മടങ്ങാം. ഖുദാറിലെ വെള്ളപ്പൊക്കത്തില്‍ തടയണയും അതിനുമീതെ നിര്‍മ്മിച്ച ക്ഷേത്രനഗരിയിലേക്കുള്ള റോഡും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. ദുല്ഹാദേവ്, ചതുര്‍ഭുജ്, ബിജാമന്ദിര് ക്ഷേത്രങ്ങളിലേക്കുള്ള റോഡാണ് വെള്ളപ്പൊക്കം കൊണ്ടുപോയത്.
ജൂലൈയില്‍ കനത്ത മഴ തുടര്ന്നപ്പോഴൊന്നും തടയണയുടെ നീരൊഴുക്ക് നിയന്ത്രിക്കാനുള്ള കവാടം തുറന്നിരുന്നില്ല. വീണ്ടും മഴയ്ക്ക് ശക്തി കൂടിയതോടെ തടയണ നിറഞ്ഞുകവിഞ്ഞ് തകര്‍ന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഖജൂരാഹോ മാത്രമല്ല സമീപ ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
ഝാര്ഖണ്ഡിലൊരു ഡിജിറ്റല്‍ സാക്ഷരതാ ഗ്രാമം
ജാംഷെഡ്്പൂര്: ഝാര്‍ഖണ്ഡിലെ ഈസ്റ്റ് ഷിങ്ഭം ജില്ലയിലാണ് ഹിരാച്ചുനി ഗ്രാമം. ആകെ ജനസംഖ്യ 300. വീടുകള്‍ 60. പുരുഷന്മാരില് ഭൂരിഭാഗവും എഴുത്തും വായനയും പഠിച്ചവര്‍. ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത വീടുകളും കുറവ്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായുളള ഡിജിറ്റല്‍ സാക്ഷരത നടപ്പാക്കാനിറങ്ങിയവര്ക്ക് ഇതിലും നല്ലൊരു ഗ്രാമം കണ്ടെത്താനാവില്ല. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലാത്ത യുവാക്കളില്ല.
ദൗത്യം സുഗമം.
ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സഞ്ജയ്കുമാറിനാണ് ദൗത്യത്തിന്റെ ചുമതല. ഗ്രാമത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി സഞ്ജയ്് പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. പുതിയ ഗ്രാമപ്രധാന്‍, സ്ഥാനമൊഴിഞ്ഞ ഗ്രാമപ്രധാന്‍, വാര്‍ഡ് അംഗങ്ങള്‍, യുവജനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത യോഗത്തില്‍ ഓരോ വീടിനും പ്രത്യേകം ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകൊടുക്കാന് തീരുമാനമായി.
പകുതിയിലേറെ വീടുകള്‍ക്ക് ഹിരാച്ചുനി സീരീസില്‍ ഇ മെയില്‍, വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കുകയാണിപ്പോള്. ഇതുകൂടാതെ ഡിജിറ്റല്‍ ഹിരാച്ചുനി എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടും ബ്ലോഗും വൈകാതെ യാഥാര്‍ത്ഥ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: