കോട്ടയം: ഈരാറ്റുപേട്ടയില്‍ സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ നസീറിന് പാര്‍ട്ടിയില്‍ നിന്നും നീതിലഭിക്കില്ലന്ന് വ്യക്തമായിരിക്കുന്നതായി ബിജെപി. ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതാക്കളും വിവിധ പരിപാടികളിലായി പൂര്‍ണ്ണസമയം കോട്ടയം ജില്ലയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും ഈരാറ്റുപേട്ടയില്‍ പോകാന്‍ തയ്യാറാകുകയോ തന്റെ ജീവിതം തന്നെ പാര്‍ട്ടിയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച മുന്‍ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കുവാനോ തയ്യാറായില്ല.
ഖബറടക്കിയതിനുശേഷവും പാര്‍ട്ടി ചുമതല വഹിക്കുന്ന മകന് ഹുസൈന്, പിണറായി വിജയനെയും കൊടിയേരി ബാലകൃഷ്ണനെയും മറ്റ് നേതാക്കളേയും വിളിച്ചിരുന്നു വെന്ന് പറയുകയുണ്ടായി. നേതാക്കള്‍ ഇവരെ കാണാന്‍ തയ്യാറാകാത്തതോടെ പാര്‍ട്ടി നസീറിന്റെ കുടുംബത്തിനെ കൈവിട്ടിരിക്കുന്നു. സിപിഎം ഉന്നതരൊക്കെ കോട്ടയത്ത് എത്തിയിട്ട് ആ വീട്ടില്‍ പോയില്ലെന്നു മാത്രമല്ല ഫോണ്‍ ചെയ്യാന്‍കൂടി തയ്യാറായില്ല. പാര്‍ട്ടിയില്‍നിന്നും നീതിലഭിക്കി ല്ലെന്ന് ഇതോടെ ഉറപ്പായി. ഈ സംഭവത്തില്‍ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം പ്രതികരിക്കണം. പോലീസ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ സെക്രട്ടറിമാര്‍ പ്രവര്ത്തിക്കുന്നതുപോലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപിയും ബഹുജനങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി വാദിക്കുമ്പോള്‍ അതുശരിയല്ലെങ്കി ല്‍ അത് വ്യക്തമാക്കാന്‍ സി പിഎം തയ്യാറാകണം. സിപിഎം ഇന്ന് ഇരകളുടെ കൂടെയല്ല മറിച്ച് വേട്ടക്കാരന്റെ കൂടെയാണെന്നും നസീറിന്റെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ ബിജെപി പ്രക്ഷോഭവുമായി മുമ്പോട്ട് പോകുമെന്നും ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: