കാലടി: ആദ്ധ്യാത്മിക നവോത്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആഗമാനന്ദ സ്വാമികളെ കുറിച്ച് പഠന കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സംസ്കൃത വിഭാഗം അസോസിയേറ്റ് പ്രൊഫ. എം.വി.നടേശന് പറഞ്ഞു. കാലടിയില്‍ 121-ാമത് ആഗമാനന്ദ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്മ്മത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നല്ല പാഠങ്ങള്‍ സമൂഹത്തിന് പറഞ്ഞു കൊടുക്കുവാന്‍ നല്ല ആചാര്യന്മാര് ഉണ്ടാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗമാനന്ദ സ്വാമി സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കെ.സുതനും സംസ്കൃത ഭാഷ പ്രചാരണത്തിനുള്ള അവാര്‍ഡ് അയ്യമ്പുഴ ഹരികുമാറിനും നല്കി. ചെയ്തു. ആഗമാനന്ദ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. ആഗമാനന്ദ സ്വാമികളുടെ ശിഷ്യരും വിവിധ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ മണ്മറഞ്ഞ എം.എല്‍.കെ.നായര്‍ വി.കെ.വാസുദേവന്‍, പി.എന്‍.ഗംഗാധരന് നായര്‍ എന്നിവരെ സമ്മേളനത്തില്‍ അനുസ്മരിച്ചു. ആഗമാനന്ദ സമിതി സെക്രട്ടറി കെ.എന്‍.ചന്ദ്രപ്രകാശ്, പ്രൊഫ.പി.വി.പീതാംബരന്, ആചാര്യ എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍, പ്രൊഫ. ടി.എന്‍.ശങ്കരപിള്ള, കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം, എം.കെ.വാവകുട്ടന് മാസ്റ്റര്‍, വി.എ.രജ്ഞന്‍, ടി.ആര്.മുരളീധരന് ജയന്. എന്‍. ശങ്കരന്, എ.എന്‍.അയ്യപ്പന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: