ന്യൂദല്‍ഹി: സര്‍ക്കാര്‍ പദവി വഹിക്കുന്നതു വിലക്കിയ നടപടിക്കെതിരേ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ സമര്‍പ്പിച്ച പരാതിയില്‍ കേന്ദ്രസര്‍ക്കാരിനു നോട്ടിസ്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലാണു നോട്ടിസ് അയച്ചത്. നാലാഴ്ചയ്ക്കം മറുപടി നല്‍കാനാണു നിര്‍ദേശം.
ഐ.എസ്.ആര്.ഒ ചെയര്‍മാനായിരിക്കെ 26 സുപ്രധാന ബഹിരാകാശ ദൗത്യങ്ങളുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചെന്ന റെക്കാഡ് നേട്ടത്തിനുടമയാണ് താനെന്നും 1999 ല്‍ രാഷ്ട്രം പത്മഭൂഷണും 2009 ല്‍ പത്മവിഭൂഷണും സമ്മാനിച്ചിട്ടുണ്ടെന്നും മാധവന് നായര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എ.എസ്.ആര്.ഒയില്‍ പ്രൊഫസറായി തുടരാന്‍ അനുവദിക്കണമെന്നും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നായര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.എസ്.ആര്.ഒ യിലെ പ്രൊഫസറായി നാലുവര്‍ഷത്തേക്ക് നിയമിച്ചിരുന്നെങ്കിലും പുതിയ സംഭവങ്ങളുടെ പേരില്‍ പിരിച്ചുവിട്ടു. ഈ നടപടി അന്യായമാണ്. ആന്‍ഡ്രിക്സ് – ദേവാസ് കരാറുമായി ബന്ധപ്പെട്ട ഉന്നതതല സമിതി തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ പദവികള്‍ വിലക്കുന്നത് ഒരു ശിക്ഷയായി കണക്കാക്കാമെങ്കില്‍, ഏതു ചട്ടപ്രകാരമാണ് ഇതെന്നു വ്യക്തമാക്കണം. കരാറുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും മാധവന് നായര്‍ ആരോപിക്കുന്നു.
ആന്‍ഡ്രിക്സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ടാണു മാധവന് നായര്‍ ഉള്‍പ്പെടെ നാലു ശാസ്ത്രജ്ഞന്മാര്ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: