തിരുവല്ല: അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരേഷ് ഗോപി എംപിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. വിവിധ കേന്ദ്ര പദ്ധതികള്‍ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള കാര്‍ഷിക വികസന പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് നടത്തുന്ന പാരിസ്ഥിതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുക. മുന്‍ കൃഷി ഡയറക്ടര്‍ ആര്. ഹേലിയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10ന് ചെന്നിത്തലയില്‍ സുരേഷ്ഗോപി എംപിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന സെമിനാറില്‍ വിവരങ്ങള്‍ ഏകോപിപ്പിക്കും. ഇതു സംബന്ധിച്ച സാധ്യതാ പഠന അവലോകന യോഗം തിരുവല്ല പിഡബ്ലിയുഡി റെസ്റ്റ് ഹൗസില്‍ നടന്നു. മേഖലയിലെ നദികളുടെ നവീകരണം, ജലലഭ്യത, അടിസ്ഥാന സൗകര്യ വികസനം, കാലവസ്ഥ,കാര്‍ഷിക കലണ്ടര്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.
മുന്‍ കൃഷിഡയറക്ടര് ആര്. ഹേലി, കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. പദ്മകുമാര്‍, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ലീനകൂമാരി, തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ഡോ.കെ. ജയപ്രസാദ്, ഡോ.എം.ബി. അനില്‍ കുമാര്‍, കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്മാന് ഗോപന് ചെന്നിത്തല, മുന്‍ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടര്‍ ജയകുമാര്‍, ഡയറി ഡവലപ്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷിബു ജേക്കബ്, കായംകുളം കൃഷി വിജ്ഞാന കേന്ദ്രം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.കെ. രാജ്മോഹന്‍, ജി. ഹരികുമാര്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: