കേരളം തീവ്രവാദത്തിന്റെ വിളനിലം എന്ന സ്ഥാനപ്പേരിലേക്ക് മാറുകയാണ്. അധ്യാപകന്റെ കൈവെട്ടുകേസും, വാഗമണിലെ ഭീകരവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പും, ഇവിടെനിന്ന് പരിശീലനം നേടിയ ആള് മധ്യപ്രദേശില്‍ പിടിയിലായതും കേരളത്തിലെ ഭീഷണമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.
പെരുമ്പാവൂര്‍ എന്ന പ്രദേശം തീവ്രവാദികളുടെ സിരാകേന്ദ്രമായി മാറുകയാണ്. കഴിഞ്ഞദിവസം വിജിലന്‍സ് ചമഞ്ഞ് ഒരു വീട്ടില്‍നിന്ന് പണവും 60 പവന് സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ നാലുപേര്‍ തടിയന്റവിട നസീര്‍ എന്ന കൊടുംഭീകരന്റെ കൂട്ടാളികളാണെന്ന് തെളിഞ്ഞിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട എട്ടു പ്രതികള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. പിടിയിലായവര്‍ യുവാക്കളെ കശ്മീരിലെ ഭീകരവാദ പരിശീലനത്തിന് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ്.
തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയത്. തീവ്രവാദികളുടെയും കുറ്റവാളികളുടെയും കടന്നുകയറ്റത്തോടെ പെരുമ്പാവൂര്‍ കേരളത്തിലെ ക്രൈം ക്യാപ്പിറ്റലായി മാറിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ അന്തമില്ലാത്ത കടന്നുകയറ്റം, അവരുടെ കൃത്യമായ വിവരശേഖരണം നടത്താത്തത്, ഇവര്‍ക്ക് മയക്കുമരുന്ന് കയറ്റിക്കൊണ്ടുവരുന്നതിലുള്ള പങ്ക് എല്ലാം സംസ്ഥാനത്തിന്റെ സാമൂഹ്യഭദ്രതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു.
കേരളത്തില്‍നിന്ന് അപ്രത്യക്ഷരായി ഐഎസില്‍ ചേരുന്നവരും പെരുകുകയാണ്. നിമിഷ എന്ന പെണ്‍കുട്ടിയും മതംമാറി ഫാത്തിമയായി ഐഎസില്‍ ചേര്‍ന്നതായാണ് അഭ്യൂഹം. ഈ ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിനി അഫ്ഗാനിസ്ഥാനിലേക്കാണ് കടന്നത്. കാസര്‍കോട് അഞ്ചു കുടുംബങ്ങളാണ് വീട്ടിലെ അംഗങ്ങളെ കാണാനില്ലെന്ന് പരാതിപ്പെട്ടത്.
ഇവര്‍ ഖുറാന് പഠിച്ചശേഷം ശ്രീലങ്കയില്‍ പോയാണ് ഇസ്ലാം മതപരിശീലനം നേടിയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. ശ്രീലങ്കയും ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാവുകയാണ്. ശങ്കരാചാര്യരുടെ നാടായ കാലടിപോലും ജിഹാദികളുടെ കേന്ദ്രമാവുന്നുവെന്ന വാര്‍ത്തകളുണ്ട്. ഇക്കൂട്ടര്‍ക്ക് സൗദി അറേബ്യയില്‍നിന്നാണ് ധനസഹായവും മറ്റും ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. കേരള ജനസംഖ്യയില്‍ 24 ശതമാനം മുസ്ലിങ്ങളാണ്.
ഇതൊരു അനുകൂല ഘടകമായാണ് തീവ്രവാദ സംഘടനകള്‍ കാണുന്നത്. നിരോധിക്കപ്പെട്ട സിമി എന്ന തീവ്രവാദ സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായ മതമൗലികവാദ സംഘടനകളും ദ്രുതവളര്‍ച്ച നേടുകയാണ്. മലബാര്‍ മതമൗലികവാദത്തിന് കീഴടങ്ങുമ്പോള്‍ സംസ്കാരവും രാഷ്ട്രീയവും കൂടുതല്‍ വര്ഗീയമാകുകയാണ്. കോഴിക്കോട് ഭീകരര്‍ക്ക് പരിശീലനം നല്കാന് ഫയറിങ് റെയ്ഞ്ച് വരെയുണ്ടത്രെ.
ഇതുപക്ഷേ അറിയപ്പെടുന്നത് വ്യക്തിത്വ വികസന സെന്ററുകളായാണ്! കേരളം ഏറ്റവുമധികം തീവ്രവാദികളുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ്. 19 മലയാളികള്‍ക്കെതിരെ സിബിഐയുടെ അഭ്യര്‍ത്ഥനപ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില്‍ എറണാകുളം സ്വദേശികളുമുണ്ട്.
മതതീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പത്രത്തിന്റെ ഉടമസ്ഥതതന്നെ ജിഹാദികളുടെ കൈകളിലാണത്രെ. ഈ പത്രത്തിനും വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാരതത്തിന്റെ ശത്രുരാജ്യമായ പാക്കിസ്ഥാനും, സിമിയെയും എന്‍ഡിഎഫിനെയും പിന്തുണയ്ക്കുന്നു. കേരളത്തില്‍ ജിഹാദി നെറ്റ്വര്‍ക്ക് വ്യാപിക്കുമ്പോഴും മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസുകാരും നിശ്ശബ്ദതയാണ് പാലിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് ജിഹാദി ക്രിമിനലുകള്‍ സൗദി അറേബ്യയിലേക്കും മറ്റും രക്ഷപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജിഹാദി ആക്രമണം വ്യാപകമാകാന്‍ സാധ്യതയുണ്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുന്നു. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. പക്ഷെ തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണ് എന്ന ആക്ഷേപം ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവുന്നതല്ല. തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അത് ഒരു മതത്തിനെതിരെ അല്ലെന്ന് വ്യക്തം. എന്നിട്ടും തല്‍പ്പരകക്ഷികള്‍ അങ്ങനെയൊരു പ്രചാരണം നടത്തുകയാണ്.
കേരളം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമായി തുടരണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: