ബാഗ്ദാദ്: തുര്‍ക്കിക്കു പിന്നാലെ ഇറാഖില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. ഇറാഖ് പോലീസ് പിടികൂടിയ ഐഎസിന്റെ ചാവേര്‍ ബാലന് വയസ്സ് 12. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ വിവാഹ വീട്ടില്‍ ചാവേറായതും 12-14 വയസ്സുള്ള ബാലനായിരുന്നു. കൊച്ചു കുട്ടികളെ ചാവേറാക്കുന്ന ഭീകരരുടെ പുതിയ തന്ത്രം ആശങ്കപ്പെടുത്തുന്നതാണ്.
ഇറാഖ് പോലീസ്, പന്ത്രണ്ട് വയസുകാരനെ പൊട്ടിത്തെറിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴാണ് പിടികൂടിയത്.ബാഴ്സിലോണ ഷര്‍ട്ട് ധരിച്ചെത്തിയ ബാലന് പോലീസ് തടഞ്ഞതോടെ കരയാന്‍ തുടങ്ങി. പോലീസുകാര്‍ ബാലന്റെ വസ്ത്രം ഊരി മാറ്റുകയും അവനെ സുരക്ഷിത ഇടത്തേക്ക് മാറ്റുകയും ചെയ്തു. ഒരു ഷിയ പള്ളിക്കു സമീപം സ്ഫോടനം നടത്താനാണ് ഇവന് എത്തിയത്.
തുര്‍ക്കിയില്‍ വിവാഹ പാര്‍ട്ടിക്കിടെ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് അമ്പത് പേരെ കൊന്നതിന് തൊട്ടുപിന്നാലെയാണ് പന്ത്രണ്ടുകാരന് അറസ്റ്റിലായത്.
അടുത്തിടെ ഐഎസ് പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കുട്ടികളെ ചാവേറുകളായും ഭീകരരായും മറ്റും ചിത്രീകരിച്ചിട്ടുണ്ട്.
കുട്ടികളെ ഐഎസില്‍ ചേര്‍ക്കുന്നതും പരിശീലനം നല്‍കുന്നതും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ബ്രിട്ടന് ആസ്ഥാനമായ ക്വില്ലെ പുറത്ത് വിട്ടിരുന്നു. കുട്ടിച്ചാവേറുകള്‍ പെരുകുന്നത് ജനങ്ങളുടെ ഇടയിലും ഭീതി വിതയ്ക്കുന്നു. അതിനിടെ തുര്‍ക്കിയിലെ ആക്രമണത്തിന് എതിരെ ലോകമെമ്പാടും ജനരോഷം ഉയരുകയാണ്.
കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്ന ഐഎസിനെതിരെയാണ് ജനം രോഷം പ്രകടിപ്പിക്കുന്നത്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരില്‍ , വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 22 കുട്ടികളുമുണ്ട്. ഇവരെല്ലാം പതിനാലില്‍ താഴെയുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: