തിരുവനന്തപുരം: ദേശീയപാതയിലും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലും കുഴിയില്‍ പെട്ടുണ്ടാകുന്ന അപകടകേസ്സുകളില് നഷ്ടപരിഹാരം ഒരുഭാഗം ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥരില്നിന്നും ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടേതാണ് ഉത്തരവ്. സ്വന്തം പോക്കറ്റില്നിന്നും പണം നഷ്ടപ്പെടുമെന്നു കാണുമ്പോള്‍ ഉദേ്യാഗസ്ഥര്‍ തന്റെ അധികാരസീമയിലുള്ള റോഡുകളെങ്കിലും നന്നാക്കും. റോഡിലെ കുഴികള്‍ കണ്ടെത്തി അടയ്ക്കാന്‍ മോണിറ്ററിങ് കമ്മറ്റികള്‍ രൂപീകരിക്കണം.
മനുഷ്യവകാശ കമ്മീഷന് പ്രതിനിധിയെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണം. അപകട മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 50 ലക്ഷം മുതല്‍ ഒരു കോടിവരെയാക്കണമെന്നും പരാതിയില്‍ പറയുന്നു. ദേശീയപാതയിലെ കുഴി കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചശേഷം ലോറിക്കിടയില്പെട്ട് വൈപ്പിന്‍ സ്വദേശിയായ നിയമവിദ്യാര്‍ത്ഥി അഭിജിത്ത് (21) മരിച്ച ദാരുണസംഭവം പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടപടിക്രമം പൊതുമരാമത്ത്,തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: