ന്യൂദല്‍ഹി: ഭാരത- പാക്ക് ബന്ധം അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാക്കി
സ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതത്തിലെ വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.
ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളാണ് അപേക്ഷയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്.
ദക്ഷിണേന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത കൂടുതലായി ഉപയോഗിക്കുന്നത്. സാമ്പത്തിക കാരണങ്ങളും കമ്പനികളുടെ അപേക്ഷയ്ക്കു പിന്നിലുണ്ടെന്നാണ് വിവരം.
ഭാരത-പാക്ക് ബന്ധം വഷളായതിനെ തുടര്‍ന്ന് വ്യോമപാതയിലെ സുരക്ഷാ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും വിമാന കമ്പനികള്‍ പറയുന്നു. അടുത്തിടെ, പാക്കിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങളോട് വ്യോമാതിര്‍ത്തിയില്‍ നിന്ന് തിരികെ പോകാന്‍ ഭാരതം ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനും സമാന നിലപാട് സ്വീകരിക്കുമെന്നാണ് വിമാനക്കമ്പനികള്‍ ആശങ്കപ്പെടുന്നത്.
ഭാരതത്തിന്റെ വ്യോമ-നാവിക സേനകള്‍ക്ക് അനുവദിച്ചിരിക്കുന്ന വ്യോമപാത ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്പൈസ് ജെറ്റ് കേന്ദ്രത്തിന് പ്രത്യേകം അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ പാത വിമാനക്കമ്പനികള്‍ക്ക് കൂടി ലഭ്യമാക്കിയാല്‍ ഇന്ധനം ലാഭവും, റൂട്ട് നേവിഗേഷനിലൂടെ കൂടുതല്‍ വരുമാനം രാജ്യത്തിന് ആര്ജിക്കാമെന്നും സ്പൈസ് ജെറ്റ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, വിമാനങ്ങള്‍ പുറന്തുള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ആഗോള പരിസ്ഥിതിയെ സംരക്ഷിക്കാമെന്നും സ്പൈസ് ജെറ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. അഹമ്മദാബാദ്-ദുബായ് റൂട്ടിലൂടെ പാകിസ്ഥാനിലേക്ക് പോകുന്നതിന് പകരം ഈ റൂട്ട് അനുവദിച്ചാല്‍ വിമാനത്തിന് ഒരു ലക്ഷം രൂപ വരെ ലാഭിക്കാനാവുമെന്നും കമ്പനി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സ്പൈസ്ജെറ്റ് അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും പ്രത്യേക പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കിയാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വിശദപരമര്ശങ്ങളുണ്ട്.
അതേസമയം, വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ വിമാന കമ്പനികള്‍ പ്രവേശനം ആവശ്യപ്പെടുന്ന വ്യോമപാതകളില്‍ സുരക്ഷാപരമായി അതീവ പ്രാധാന്യമുള്ള മേഖലകളും ഉള്‍പ്പെടുന്നതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: