ന്യൂദല്‍ഹി:ഭാരത-മ്യാന്മര് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 7.11 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭാരത-മ്യാന്മര് അതിര്‍ത്തിക്ക് പുറമെ അസം, കൊല്‍ക്കത്ത, ഗുവാഹത്തി, പട്ന, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
അസമിലെ കര്‍ബി ആഗ് ലോങ് ജില്ലയില്‍ പുലര്‍ചെ അഞ്ച് മണിക്കുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് നേപ്പാളില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: