തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നു തന്നെ നിര്‍ദ്ദേശം കൈമാറുമെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി അറിയിച്ചു. മൃഗഡോക്ടര്‍ നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നായ്ക്കളെ കൊല്ലുക. തെരുവുനായ ശല്യം അറിയ്ക്കാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്.
നായ്ക്കളെ വന്ധ്യംകരിക്കാനും വന്ധ്യംകരിച്ചവയെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ഫാമുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഫാമുകള്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ രണ്ടേക്കര്‍ സ്ഥലം വീതം അനുവദിക്കും.
വന്ധ്യംകരിച്ച നായ്ക്കളെ സംരക്ഷിക്കാനുള്ള ചുമതല മൃഗസ്നേഹികളുടെ സംഘടനകള്‍ക്ക് നല്‍കും. നായക്കളെ വന്ധ്യംകരിക്കാനുള്ള ഡോക്ടര്‍മാരെ നല്‍കാനുള്ള ചുമതല ജില്ലാ പഞ്ചായത്തുകള്‍ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഇതിനിടെ, തിരുവനന്തപുരത്ത് തെരുവുനായകളെ പിടികൂടാന്‍ തുടങ്ങി. കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് തെരുവുനായ്ക്കളെ പിടികൂടുന്നത്. പിടികൂടിയ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: