മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 64 ലക്ഷം രൂപ വില വരുന്ന 2.2 കിലോ സ്വര്‍ണ്ണം പിടികൂടി. ഹൈദരാബാദ് സ്വദേശിനിയായ ഫര്‍ഹാത്ത് ഉനീസയാണ് പിടിയിലായത്.
ഇവര്‍ ഈ വിമാനത്താവളം വഴി സ്ഥിരമായി യാത്ര ചെയ്യുന്നവരാണെന്നും, സംശയത്തിന്റെ പേരില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ജെറ്റ് എയര്വേയ്സില് ദുബായില്‍ നിന്നും വന്നിറങ്ങിയതാണിവര്. ചോദ്യം ചെയ്യലില്‍ മറ്റൊരാള്‍ക്കു വേണ്ടി താന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വര്‍ണ്ണക്കടത്തുകാര്‍ ഇപ്പോള്‍ കൂടുതലായും സ്ത്രീകളെയാണ് കള്ളക്കടത്തിനുപയോഗിക്കുന്നതെന്നും, വിമാനത്താവളജീവനക്കാരെയും കുറ്റകൃത്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തുന്ന ഇത്തരത്തിലെ മൂന്നാമത്തെ സംഭവമായിരുന്നു ഇത്. ശനിയാഴ്ച പൂനെ വിമാനത്താവളത്തില്‍ നിന്നും ഒരു യാത്രക്കാരന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 51.36 ലക്ഷം രൂപയുടെ സ്വര്‍ണ്ണമായിരുന്നു. അബുദാബിയില്‍ നിന്നും ജെറ്റ് എയര്വേയ്സില് വന്നിറങ്ങിയ മൊഹമ്മദ് യൂസുഫ് എന്നയാളാണ് പിടിയിലായത്. ബാഗിന്റെ വീലിലും ഹാന്ഡിലിലുമെല്ലാമായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: