ന്യൂദല്‍ഹി: കേന്ദ്ര വിരുദ്ധ വികാരമാണ് അഞ്ചു സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബി.ജെ.പി സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചു. പഞ്ചാബില്‍ ഭരണം നിലനിര്‍ത്തി. ഉത്തരഖണ്ഡില്‍ ഭൂരിപക്ഷത്തോട് അടുക്കുന്നു. എന്നാല്‍ യു.പിയില്‍ പാര്‍ട്ടി പ്രകടനത്തില്‍ നിരാശയുണ്ട്. പ്രതീക്ഷിച്ചതിനെക്കാള്‍ താഴ്ന്ന പ്രകടനമാണ് ഉണ്ടായതെന്നും ഗഡ്കരി പറഞ്ഞു. തിളക്കമാര്‍ന്ന വിജയമാണ് പാര്‍ട്ടി നേടിയതെന്ന് സുഷമാസ്വരാജും പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
യു.പിയില്‍ ബിഎസ് പിയെ പുറത്താക്കുകയായിരുന്നു ജനങ്ങളുടെ ആവശ്യം. പകരം സമാജ് വാദി പാര്‍ട്ടിയെ തെരഞ്ഞെടുത്തു. യു.പി തെരഞ്ഞെടുപ്പ് നാണക്കേട് ഉണ്ടാക്കിയതു കോണ്‍ഗ്രസിനാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: